വടകരയിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

വടകരയിലെ ഹോട്ടലുകളിലും ടീ ഷോപ്പുകളിലും ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ മറ്റിനങ്ങള്‍ എന്നിവയ്ക്ക് അന്യായമായി വില കൂട്ടിയതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ പുതിയ സ്റ്റാന്‍ഡ്, എടോടി, പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ചായക്കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ചിലയിടങ്ങളില്‍ ചായ, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ എന്നിവയ്ക്ക് 12 രൂപ വരെ  അമിത വില ഈടാക്കുന്നതായി കണ്ടെത്തി.  

വടകരയിലെ എല്ലാ ടീ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് 10 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്നും വിലവിവരം എഴുതിവെക്കാനും നിര്‍ദേശം നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന്‍, എടിഎസ്ഒ പി. സീമ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ ശ്രീധരന്‍, ടി.എം. വിജീഷ്,  ജീവനക്കാരായ എ.ആര്‍. അണിമ, കെ.പി. ശ്രീജിത് കുമാര്‍, വി.വി. പ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post