പശ്ചിമ ബംഗാളിൽ, കൊൽക്കത്ത ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിലെ നാലാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ സുരക്ഷാ ജീവനക്കാരനായ ഇയാളെ ഇന്നലെയാണ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
പ്രധാന പ്രതികളായ മനോജിത് മിശ്ര, പ്രോമിത് മുഖർജി, സായിദ് അഹമ്മദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോളേജിലേക്ക് ബിജെപി നടത്തിയ മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറുൾപ്പെടെ ഒട്ടേറെ നേതാക്കളെ കസ്റ്റഡിയിലെടുത്തു.
അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ നാലംഗ സമിതിയെ നിയോഗിച്ചു.
Post a Comment