തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം, നിയമങ്ങളിൽ മാറ്റം അനിവാര്യം : ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള.

സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവ് നായ്ക്കളുടെ എണ്ണവും തെരുവ് നായ്ക്കളുടെ അക്രമണവും റാബീസ് കേസുകളും വർധിച്ചുവരുന്നതിനാൽ എ.ബി.സി മാത്രമല്ല ഏക പോംവഴി എന്നും നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർദ്ധിപ്പിക്കുമെന്ന്ന്നും വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള മുന്നറിയിപ്പ് നൽകുന്നു.

തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനും സംതുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എ.ബി.സി. ഉപകാരപ്പെടുക. വന്ധ്യംകരണം നടത്തിയ നായകൾ കടിക്കുകയില്ലെന്നില്ല.

തെരുവ് നായ്ക്കളെ റാബീസ് സംശയിക്കുന്ന നായ കടിച്ചാൽ ആ കൂട്ടത്തെ മുഴുവനായി ഷെൽട്ടർ ചെയ്ത് ഗൈഡ്‌ലൈൻ പ്രകാരമുള്ള 0,3,7,14,28 ദിവസങ്ങളിലെ കുത്തിവെപ്പുകൾ നൽകി 120 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തുറന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കണം . അല്ലെങ്കിൽ പേനായ്ക്കളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകും. 


Post a Comment

Previous Post Next Post