കൊയിലാണ്ടിയിൽ പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പേരാമ്പ്ര ചേർമലയിൽ വരുൺ രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ
നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഫിബ്രവരി 14 വാലൻ്റൈൻ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി കഞ്ചാവും മയക്കുമരുന്നും നൽകി പ്രതികൾ പീഡിപ്പിക്കുകയായിരുന്നു.
അന്നേ ദിവസം രാവിലെ വീട്ടിൽ നിന്ന് പോയ പെൺകുട്ടി അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,
തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനം നടന്നതായി അറിയുന്നത്.
വടകര ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സി.ഐ.എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ പിടികൂടിയത്. എ.എസ്.ഐ.മാരായ പി.പ്രദീപൻ, ഗിരീഷ്, ഒ കെ.സുരേഷ്, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പീഡന സംഘത്തിൽ കൂടുൽപേർ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി.
ഡി .വൈ .എസ് .പി .അബ്ദുൾ ഷെരീഫും, സി.ഐ എൻ.സുനിൽകുമാറും പറഞ്ഞു.
Post a Comment