കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് നാളെ തുടക്കം.

അക്കരെ കൊട്ടിയൂർ വൈശാഖോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. തീർത്ഥാടകർക്കായി നിർമിച്ച പുതിയ നടപ്പാലം ഉൾപ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മെയ് 29 മുതൽ ജൂൺ 24 വരെയാണ് വൈശാഖമഹോത്സവം. 

കൊട്ടിയൂര് ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടേയും സമഗ്ര വികസനത്തിനായി മാസ്റ്റര് പ്ലാന് തയ്യാറാക്കുമെന്നും രണ്ട് വര്ഷത്തിനുള്ളില് ശബരിമലയും ഗുരുവായൂരും പോലെ പ്രധാന തീര്ത്ഥാടന കേന്ദ്രമാക്കി കൊട്ടിയൂരിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ. മുരളീധരന് പറഞ്ഞു. കൊട്ടിയൂര് ദേവസ്വം ഫണ്ടില് നിന്ന് 2.5 കോടി രൂപ ഉപയോഗിച്ചാണ് മന്ദംചേരി നടപ്പാലം നിര്മ്മിച്ചത്.

അക്കരെ കൊട്ടിയൂരിലേക്കെത്തുന്ന തീര്ത്ഥാടകര്ക്കായാണ് പഴയ അപകടാവസ്ഥയിലായ ഇടുങ്ങിയ നടപ്പാലത്തിനുപകരം പുതിയ നടപ്പാലം നിര്മ്മിച്ചത്. നവീകരിച്ച പാര്ക്കിംഗ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്വഹിച്ചു. 

പ്രകൃതിയുടെ മടിത്തട്ടിലെ അക്കരെ കൊട്ടിയൂരില് പ്രധാന ചടങ്ങായ നെയ്യാട്ടത്തോടെയാണ് ഉത്സവത്തിന് ആരംഭമാകുന്നത്. മെയ് 29 മുതല് ജൂണ് 24 വരെ നടക്കുന്ന ദക്ഷയാഗ സങ്കല്പ്പത്തിലെ ഉത്സവത്തില്, മെയ് 30 മുതല് ജൂണ് 20 വരെയാണ് സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കുക.


Post a Comment

Previous Post Next Post