അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ മരിച്ചവരിൽ മലയാളിയും. ഇതിൽ പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ സ്വദേശിനി രഞ്ജിത ആർ നായർ (40) മരിച്ചതായി സ്ഥിരീകരിച്ചു. ഒമാനിൽ നഴ്സായിരുന്ന രഞ്ജിത യുകെയിൽ ജോലിയിൽ പ്രവേശിക്കാനായി തിരിച്ചതായിരുന്നു.
ഇന്നലെയാണ് മൂന്നുദിവസത്തെ അവധിക്ക് ശേഷം തിരിച്ച് യുകെയിലേക്ക് പുറപ്പെട്ടത് കോഴഞ്ചേരി ആശുപത്രിയിൽ നേഴ്സ് ആയ രഞ്ജിത ലീവിൽ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നൽകുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയത്.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക്ക് പോയെന്നും എത്തിയെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിൽ രണ്ട് മക്കളും അമ്മയുമാണ് ഉള്ളത്. മൂത്തമകൻ പത്താം ക്ലാസിലും ഇളയ മകൾ മൂന്നാം ക്ലാസിലും വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് ഉടൻതന്നെ നടത്താൻ ഇരിക്കുകയായിരുന്നു. രഞ്ജിത ദീർഘകാലം ഒമാനിലെ പ്രവാസിയായിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്‌സായിരുന്ന സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു വർഷം മുമ്പാണ് യു.കെ.യിലേക്ക് കുടിയേറിയിട്ട്.
Post a Comment