വേദനയില്ലാതെ ഇഞ്ചക്ഷൻ; സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി.

സൂചികൊണ്ടുള്ള കുത്തിവെപ്പ് ചിലർക്കെങ്കിലും പേടി സ്വപ്നമാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബോംബെ ഐഐടി. സൂചിയില്ലാത്ത കുത്തിവെപ്പ് എടുക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടെത്തിയിരിക്കുകയാണ് അവര്‍. സൂചിയില്ലാത്ത സിറിഞ്ച് ഉപയോഗിച്ച് ഇനി മരുന്നുകള്‍ രോഗിക്ക് നല്‍കാന്‍ കഴിയും.

 ഐഐടി ബോംബെയിലെ എയറോസ്‌പേസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. വിരേന്‍ മെനസെസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറിഞ്ച് വികസിപ്പിച്ചെടുത്തത്. 

മൂര്‍ച്ചയുള്ള സൂചി ഉപയോഗിച്ച് ചര്‍മം തുളയ്ക്കാതെ തന്നെ മരുന്ന് ഉള്ളില്‍ നല്‍കാന്‍ കഴിയും. ദ്രാവക രൂപത്തിലുള്ള മരുന്നുകള്‍ ഷോക്ക് വേവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക.  വിമാനത്തിന്റെ വേഗത്തേക്കാൾ ഇരട്ടി വേഗതയിലാണ് ഈ സിറിഞ്ച് ശരീരത്തിനുള്ളില്‍ പ്രവേശിക്കുക. വേഗത്തിലും വേദനയില്ലാതെയുമാണ് ഇത് ശരീരത്തില്‍ തുളച്ചു കയറുക. അതിനാൽ മരുന്നു കയറുമ്പോള്‍ രോഗിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തോന്നുകയുമില്ല.

 പരമ്പരാഗത രീതിയിലുള്ള കുത്തിവയ്പ്പുകള്‍ക്കുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും ഇതില്‍ കുറവായിരിക്കും. ഒരു ബോള്‍പോയിന്റ് പേനയുടെ വലിപ്പമുള്ള ഉപകരണത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത നോസില്‍ സജ്ജീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ മുടിയുടെ അത്രമാത്രം വീതിയാണ് ഈ നോസിലിന് ഉള്ളത്. ഇതാണ് കുത്തിവെപ്പ് എടുക്കുമ്പോള്‍ വേദന കുറയ്ക്കുന്നതും കാര്യക്ഷമത ഉറപ്പാക്കുന്നതും.
.

Post a Comment

Previous Post Next Post