മണല്‍ കടത്ത് തടയുന്നതിനിടെ പൊലീസിനെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു, പ്രതി അറസ്റ്റില്‍.

അനധികൃത മണല്‍ കടത്ത് തടയാന്‍ ശ്രമിച്ച പൊലീസിനെ ലോറി കൊണ്ട് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കടപ്പുറം മുത്താട്ട് വീട്ടില്‍ റാസിഖാണ് (29) അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ എസ്.ഐ അനീഷ്, എസ്.സി.പി.ഒ കെ.ആ ര്‍. രാജേഷ്, സി.പി.ഒ ടോണി വര്‍ഗീസ് എന്നിവരെയാണ് ലോറി ഇടിപ്പിച്ച് അപായപ്പെ ടുത്താന്‍ ശ്രമിച്ചത്.

കൂട്ടായി ഭാരതപ്പുഴയുടെ ഭാഗത്ത് അനധികൃത മണല്‍കടത്ത് തടയുന്നതിനായി യൂണിഫോമില്‍ പട്രോളിങ് ഡ്യൂട്ടി ചെയ്തു വരവെയാണ് പ്രതി വാഹനം പൊലിസിനു നേരെ ഓടിച്ചത്. അനധികൃതമായി പുഴമണല്‍ കയറ്റി കൂട്ടായി ഭാഗത്തു നിന്നും വന്ന ലോറിയെ പാരിസ് എന്ന സ്ഥലത്തു വെച്ച് എസ്.ഐയും കൂട്ടരും കൈകാണിച്ചതിനെ തുടര്‍ന്ന് ഇവരെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പ്രതി ലോറിയു മായി രക്ഷപ്പെടുകയുമായിരുന്നു. 

തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്നതോടെ പ്രതി ലോറിയുടെ പുറക് വശം ബോഡി ഉയര്‍ത്തി മണല്‍ റോഡി ലേക്ക് തട്ടിയിട്ട് എസ്.ഐയും സംഘവും സഞ്ചരിച്ച വാഹനത്തിന് അപകടം വരുത്താന്‍ ശ്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.  

Post a Comment

Previous Post Next Post