അസാധാരണമായ ചില സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ ദിവസം മീററ്റിലെ സിവിൽ ലൈൻസ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അയക്കാരനുമായുള്ള തർക്കത്തിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ എത്തിയ ഭാര്യമാർ കോടതി പരിസരിത്ത് വച്ച് തമ്മിലടിക്കുകയും ഒടുവിൽ ജാമ്യം കിട്ടി ഭർത്താവ് എത്തിയപ്പോൾ ഭാര്യമാർ രണ്ടും ജയിലിലാവുകയും ചെയ്ത അസാധാരണമായ സംഭവമായിരുന്നു അത്.
അയൽവാസിയോട് തർക്കമുണ്ടായതിനെ തുടർന്നാണ് പൂർവ മഹാവീർ (ഡൽഹി ഗേറ്റ് ഏരിയ) സ്വദേശിയായ ഫുർകാൻ അറസ്റ്റിലായതും ജയിലിൽ അടയ്ക്കപ്പെട്ടതും. അദ്ദേഹത്തെ ജാമ്യത്തിലിറക്കാനായിട്ടായിരുന്നു മീററ്റിലെ സിവിൽ ലൈൻസ് കോടതിയിൽ രണ്ട് ഭാര്യമാരും എത്തിയത്. 20 വർഷം മുമ്പ് ഫുർകാൻ വിവാഹം ചെയ്ത ഗംഗാ നഗറിൽ നിന്നുള്ള ആദ്യ ഭാര്യ ഷബാനയും രണ്ടാം ഭാര്യ ഷഹീനും ഇരുവരുടെയും ബന്ധുക്കളോടൊപ്പമാണ് ഭർത്താവിന് ജാമ്യത്തിനായി കോടതിയിൽ എത്തിയത്. ഇരുവരും ചേർന്ന് ഭർത്താവിനെ ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ഇതിനിടെ നിസാരമായ കാര്യത്തെ ചൊല്ലി ഇരുഭാര്യമാരുടെയും കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി.
Post a Comment