സ്‌കൂളിൽ എത്താൻ വൈകിയതിന് എറണാകുളത്ത് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ഒരു വിവേചനവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment