പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമനടപടിയ്ക്ക് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയില്‍ കേരളം ചേരില്ലെന്നും, വിഷയത്തില്‍ കോടതിയെ സമീപിച്ച് ജനാധിപത്യപരമായ ശബ്ദമുയര്‍ത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥി യൂണിയനുകളുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപടി എസ്എഫ്ഐയും കെ എസ് യുവും അംഗീകരിച്ചതായും, എബിവിപി ഒഴികെയുള്ള സംഘടനകള്‍ പി എം ശ്രീയില്‍ കേരളം ചേരണ്ട എന്ന് നിലപാട് എടുത്തതായും മന്ത്രി പറഞ്ഞു. അതേസമയം പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ല എന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി പ്രതികരിച്ചു.
Post a Comment