താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ നിന്നും വാവാട് എന്ന സ്ഥലത്തേക്ക് ബസ്സിൽ കയറിയ കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനശ്വർ സുനിലിലാണ് മർദ്ദനമേറ്റത്.കൺഷസൻ കാർഡ് കൈവശമുണ്ടായിട്ടും കണ്ടക്ടർ ഫുൾ ടിക്കറ്റ് നൽകുകയും, ഇത് ചോദ്യം ചെയ്തതുമാണ് മർദ്ദനത്തിന് കാരണം.
ഓമശ്ശേരി- താമരശ്ശേരി -കൊടുവള്ളി റൂട്ടിൽ ഒടുന്ന അസാറോ എന്ന ബസ്സിലെ കണ്ടക്ടറുടെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ നെറ്റിക്ക് പരുക്കേറ്റു. ബസ്സ് ഓടിക്കൊണ്ടിരിക്കും മ്പോൾ താമരശ്ശേരി പഴയ സ്റ്റാൻ്റിനും, പുതിയ സ്റ്റാൻ്റിനും ഇടക്ക് വെച്ചായിരുന്നു മർദ്ദനം.
ഓമശ്ശേരിയിൽ നിന്നും വരുന്ന ബസ്സിൽ കൂടത്തായിയിൽ വെച്ച് അനശ്വറിൻ്റെ സുഹൃത്തുക്കൾ കയറിയിരുന്നു, എന്നാൽ തിരക്കു കാരണം അനശ്വറിന് കയറാൻ സാധിക്കാത്തതിനാൽ മറ്റൊരു ബസ്സിൽ താമരശ്ശേരിയിൽ എത്തിയ ശേഷം വീട്ടിലേക്ക് പോകാനാണ് Azaro എന്ന ബസ്സിൽക്കയറിയത്, ആദ്യം കുട്ടിയെ ക്ലീനർ ബസ്റ്റിൽ നിന്നും ഇറക്കിവിട്ടിരുന്നു, ഇതു കണ്ടു നിന്ന ഓട്ടോ തൊഴിലാളികൾ കുട്ടിയോട് ബസ്സിൽ തിരികെ കയറാൻ ആവശ്യപ്പെട്ടു. അതിനു ശേഷമാണ് കണ്ടക്ടറും ക്ലീനറും ചേർന്ന് ചോദ്യം ചെയ്യുകയും ക്ലീനർ മർദ്ദിക്കുകയും ചെയ്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. വൈകീട്ട് 5 മണിക്കായിരുന്നു സംഭവം.
അതിനിടെ കൊടുവള്ളിയിൽ ബസ് ജീവനക്കാർക്ക് നേരെ പ്രതിഷേധവുമായി SFI പ്രവർത്തകർ രംഗത്തുവന്നു, വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസ്സുകൾ നിരത്തിൽ ഇറങ്ങാൻ അവധിക്കില്ലെന്ന് പ്രവർത്തകർ പറഞ്ഞു.
Post a Comment