തുർക്കി എയർലൈൻസുമായുള്ള വിമാന പാട്ടക്കരാർ മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കാൻ ഇൻഡിഗോ എയര്‍ലൈന്‍സിന് നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍.
ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾ നടത്തിയിരുന്ന, തുർക്കിയുമായി ബന്ധപ്പെട്ട സെലെബി ഏവിയേഷന്റെ സുരക്ഷാ അനുമതി സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി.
തുർക്കി എയർലൈൻസിൽ നിന്ന് രണ്ട് ബോയിംഗ് 777 വിമാനങ്ങൾ പാട്ടത്തിനെടുത്ത് സര്‍വ്വീസ് നടത്താന്‍ ഇൻഡിഗോയ്ക്ക് മെയ് 31 വരെ അനുമതി ഉണ്ടായിരുന്നു.
Post a Comment