പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോർച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ വീണ കണ്ടൈനറുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വിശദമായ മാർഗ്ഗ നിർദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടത്. സംഭവത്തെ തുടർന്ന് ദൈനംദിന ജീവിതം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ പിന്തുണ നൽകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment