കോഴിക്കോട് : പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഷാലിമാർ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് കൃത്രിമ നിറം സൺസറ്റ് യെല്ലോ യും tartrazine ഉം ചേർത്ത ശർക്കര വില്പന നടത്തിയതിന് കോടതി പിരിയും വരെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. താമരശ്ശേരി ഒന്നാം ക്ലാസ് കോടതി. മജിസ്ട്രേട്ട് ഫായിസ് ടി ആണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റൻറ് പബ്ളിക് പ്രോസിക്കൂട്ടർ ജെഫ്രി ജോർജ് ജോസഫ് ഹാജരായി.
കോഴിക്കോട് ജില്ലയിൽ 2018 നവംബർ മാസത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഈങ്ങാപ്പുഴ പ്രവർത്തിക്കുന്ന ഷാലിമാർ ട്രെഡേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ശർക്കര സാമ്പിൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചത്.
പരിശോധനാഫലത്തിൽ കൃത്രിമ നിറങ്ങളായ സൺസറ്റ് യെല്ലോയും tartrazine ഉം കണ്ടെത്തിയതിനാൽ മനുഷ്യജീവനു ഹാനികരമായ അൺസേഫ് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. തുടർന്ന് നടപടികൾ പാലിച്ചുകൊണ്ട് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഒന്നിൽ ഫുഡ് സേഫ്റ്റി ഓഫീസർ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2018ൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ രഞ്ജിത് പി ഗോപിയാണ് സാമ്പിൾ ശേഖരിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പിനായി തിരുവമ്പാടി ഭക്ഷ്യസുരക്ഷ ഓഫീസർ ഡോ അനു എ പി ഹാജരായിരുന്നു.
ഭക്ഷ്യസുരക്ഷ ഗുണ നിലവാരം ഫുഡ് അഡിറ്റീവ്സ് നിയന്ത്രണം 2011 പ്രകാരം ശർക്കരയിൽ കൃതൃമ നിറം ചേർക്കാൻ പാടില്ല . 2011ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങൾ പ്രകാരം ഭക്ഷണത്തിൽ ചേർക്കുന്ന ഫുഡ് അഡിറ്റീവ്സ്കൾക്ക് കർശന നിയന്ത്രണം ഉണ്ട്. കൃതൃമ കളർ, പ്രിസർവേറ്റീവ്സ്, കൃതൃമ മധുരങ്ങൾ എന്നിവ ഫുഡ് അഡിറ്റീവ്സിൽ വരുന്നവയാണ്.
കോഴിക്കോട് ജില്ലയിൽ നിയമ വിരുദ്ധമായി കൃതൃമ നിറം ചേര്ത്തതിന് വിവിധ കോടതികളിലായി 150ൽ അധികം പ്രോസിക്കൂഷൻ കേസ് നടന്ന് വരുന്നു. അതിനാൽ അതിനെതിരെ 'നിറമല്ല രുചി' എന്ന പേരിൽ ഉല്പാദനകർക്കും ഉപഭോക്താക്കൾക്കും നിരവധി ബോധവത്കരണ ക്ളാസുകൾ നൽകിയിരുന്നു.
നിയമ വിരുദ്ധമായി ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത് 3 മാസം മുതൽ ആറ് വർഷം വരെ തടവും 1 ലക്ഷം മുതൽ 5 ലക്ഷം വരെ ഫൈനും ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ ഭക്ഷ്യ ഉല്പാദനകർ ഫുഡ് അഡിറ്റീവ്സ്കളെ കുറിച്ചുള്ള നിയന്ത്രണങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം മാത്രമേ കൃതൃമ മധുരം, കൃതൃമ നിറം, പ്രിസർവേറ്റീവ്സ് മുതലായ ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കാവൂ എന്നും വ്യാപാരികൾ ലേബൽ വിവരങ്ങൾ ഇല്ലാത്ത ശർക്കര എടുത്ത് വില്പന നടത്തരുത് എന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിക്കുന്നു.
Post a Comment